കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരിച്ച് നടൻ ജയറാം. കേസിൽ കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ എന്നായിരുന്നു ജയറാമിൻ്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. എന്നാൽ തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്ന് ജയറാം വ്യക്തമാക്കി. കൊച്ചി ഇഡി ഓഫീസിൽ വച്ച് നടന്ന ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറാണ് നീണ്ടുനിന്നത്.
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. സൗഹാർദപരമായാണ് ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതെന്നും, കഠിനമായ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ലെന്നും ജയറാം പറഞ്ഞു. രേഖകളൊന്നും ഹാജരാക്കാൻ പറഞ്ഞിട്ടില്ല. അഴിമതി വെളിച്ചത്ത് വരണമെന്നും ജയറാം ചൂണ്ടിക്കാട്ടി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.