മുംബൈ: ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയുടെ പവര്‍ഫുള്‍ എന്‍ട്രി. അൽപം വിയർത്തെങ്കിലും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ മാസ് എന്‍ട്രി. ഫൈനലില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യയെ അയച്ചതു തന്നെ കൗതുകമായി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കമുണ്ടാകുമെന്ന വിലയിരുത്തല്‍ വെറുതേയായില്ല. ഇംഗ്ലണ്ടിനു മുന്നില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയുടെ ബാറ്റര്‍മാര്‍ പടുത്തുയര്‍ത്തിയത്. കൂറ്റൻ സ്കോർ ആയിരുന്നെങ്കിലും ഇംഗ്ലണ്ടിൻ്റെ ബാറ്റർമാർക്കു മുന്നിൽ ഇന്ത്യക്ക് വെള്ളം കുടിക്കേണ്ടി വന്നു.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൂറ്റന്‍ സ്‌കോറിലെത്താന്‍ ഇന്ത്യക്ക് തുണയായത്. ഏഴ് സിക്‌സറുകളും എട്ട് ഫോറുകളുമായി 89 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ഇന്ത്യ നേടിയത്. 42 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സ് നേടിയത്. 25 പന്തില്‍ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം ശിവം ദുബെ 43 റണ്‍സ് നേടി. 18 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം ഇഷാന്‍ കിഷന്‍ 39 റണ്‍സ് നേടി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.