തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി തിരുവനന്തപുരത്തെ കോടതിയിൽ രഹസ്യമൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയായതായി വിവരങ്ങൾ വ്യക്തമാക്കുന്നു.
പരാതിയിൽ ഒരുതവണ ബലാത്സംഗം നടന്നതായി പറയുമ്പോൾ, മൊഴിയിൽ പലവട്ടം ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതായി ആരോപണമുണ്ട്.
ഹോംസ്റ്റേയിൽ കൊണ്ടുപോയി അതിക്രമം നടത്തിയതായും വീട്ടിൽ കയറി ഉപദ്രവിച്ചുവെന്നുമാണ് പരാതിക്കാരി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിന് പുറത്താണ് പരാതിക്കാരി പഠിക്കുന്നത്; അവിവാഹിതയാണ്. പ്രതിയുടെ സ്വാധീനം ഭയന്നതിനാൽ നേരത്തെ പൊലീസിൽ പരാതി നൽകാൻ മടിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.
എന്നാൽ രണ്ടാം പരാതി കള്ളമാണെന്ന രീതിയിൽ പ്രതി മാധ്യമങ്ങളിൽ പ്രതികരിച്ചതിനെത്തുടർന്നാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു. കേസിൽ നേരത്തെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.