തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകണമെന്ന പ്രാർത്ഥനയോടെ ഇത്തവണ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുൻപിലാണ് കുടുംബം പൊങ്കാലയിട്ടത്.
ഇത് രണ്ടാം തവണയാണ് പൊങ്കാലയിടുന്നതെന്നും അച്ഛന്റെ പരിശ്രമങ്ങൾക്ക് ഫലം കാണണമെന്നതാണ് പ്രാർത്ഥനയെന്നും ഉണ്ണിമായ പറഞ്ഞു.
മുഖ്യമന്ത്രിയാകണമെന്നത് ലക്ഷ്യമല്ല; കോൺഗ്രസിന് മികച്ച തിരഞ്ഞെടുപ്പ് ഫലം ലഭിക്കണമെന്നാണ് അച്ഛന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
“അച്ഛൻ വളരെ പരിശ്രമിക്കുന്നു. അതിന് യഥാർത്ഥ ഫലം ലഭിക്കണമെന്നതാണ് പ്രാർത്ഥന. മുഖ്യമന്ത്രിക്കസേരയെക്കുറിച്ച് അച്ഛൻ ചിന്തിക്കുന്നില്ല,” ഉണ്ണിമായ വ്യക്തമാക്കി.
വി.ഡി. സതീശനും കുടുംബത്തോടൊപ്പം പൊങ്കാലയിടുന്ന സ്ഥലത്ത് എത്തിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി പൊങ്കാലയിടാറില്ലെന്നും സംസ്ഥാനത്ത് ഒരു പുതിയ കാലഘട്ടം തുടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അടുത്ത പൊങ്കാലയ്ക്കുമുമ്പ് ക്ലിഫ് ഹൗസിൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നതാണ് തന്റെ ദൗത്യമെന്നും, അന്തിമ തീരുമാനം പാർട്ടിയുടേതാണെന്നും സതീശൻ പ്രതികരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.