ടെഹ്റാൻ: അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി.
രാവിലെ ഇറാൻ നടത്തിയ ശക്തമായ തിരിച്ചടിക്കുശേഷം അമേരിക്കയും ഇസ്രയേലും സംയുക്തമായി വീണ്ടും ആക്രമണം ആരംഭിച്ചതോടെ മേഖല യുദ്ധഭീതിയിലായി.
തെക്കൻ ഇറാനിൽ അമേരിക്ക–ഇസ്രയേൽ സംയുക്ത മിസൈൽ ആക്രമണത്തിൽ 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും മരണസംഖ്യ 36 ആണെന്നും ഇറാൻ സർക്കാർ സ്ഥിരീകരിച്ചു.
രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ് ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതിയിലേക്കും ആക്രമണ ശ്രമം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനജാദിനെയും ലക്ഷ്യമിട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ക്രൂരമാണെന്നും അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
യുദ്ധം ഒഴിവാക്കാൻ തങ്ങൾ ശ്രമിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രത്യാക്രമണം അനിവാര്യമാണെന്നുമാണ് ഇറാന്റെ പ്രതികരണം.
ഗൾഫ് മേഖലയിലുടനീളം സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി ഉയർന്ന നിലയിലാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.