ടെൽഅവീവ്: ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അധികൃതർ വ്യക്തമാക്കി.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടതായും ആകാശത്തേക്ക് വലിയ തോതിൽ പുക ഉയർന്നതായും അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സൈറൺ മുഴക്കിയതായി അറിയിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസ് സമുച്ചയത്തിന് സമീപ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. യുഎസിനും ആക്രമണത്തിൽ പങ്കുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ കടുത്ത ഉൽക്കണ്ഠയിലേക്കാണ് നീങ്ങുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.