ഡിജിറ്റൽ ബാങ്കിങ് രംഗത്ത് വലിയ പങ്ക് വഹിച്ച Paytm Payments Bankക്കെതിരെ നിർണായക നടപടി സ്വീകരിച്ച് Reserve Bank of India. ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതോടെ പ്രവർത്തനം ഉടൻ അവസാനിക്കുമെന്ന് ആർബിഐ അറിയിച്ചു.
1949-ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22(4) പ്രകാരമാണ് നടപടി. ബാങ്ക് ഡെപ്പോസിറ്റർമാരുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായും അനുവദിച്ച ലൈസൻസിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതായും ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനാൽ, ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 5(b) പ്രകാരമുള്ള ‘ബാങ്കിങ്’ സേവനങ്ങളും സെക്ഷൻ 6 പ്രകാരമുള്ള അനുബന്ധ സേവനങ്ങളും ഇനി നൽകാൻ സാധിക്കില്ല.
അതേസമയം, ബാങ്കിന്റെ ബാധ്യതകൾ തീർക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാണെന്ന് ആർബിഐ വ്യക്തമാക്കി.
പേടിഎംയുടെ ഡിജിറ്റൽ സേവനങ്ങളിൽ പ്രധാനമായ Paytm UPI സേവനത്തെ ഈ നടപടി എങ്ങനെ ബാധിക്കും എന്നത് വ്യക്തമല്ല. ഇതുസംബന്ധിച്ച് ആർബിഐ കൂടുതൽ നിർദ്ദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ നടപടി രാജ്യത്തെ ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ നിയന്ത്രണങ്ങളും പാലനവും സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.