ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ തകർന്നുവീണു. പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ പലയിടത്തും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കനത്ത മഴയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ടെർമിനലിൽ വെള്ളം കയറി, 9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പല രാജ്യാന്തര സർവീസുകളെയും മഴ ബാധിച്ചു. ഉത്തർപ്രദേശിലും, ബീഹാറിലും കനത്തമഴയെത്തുടർന്ന് നിരവധിപ്പേരെ മാറ്റി പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിനെത്തുടർന്ന് സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകി.
അതേസമയം ദില്ലിയിലെ പല പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ എല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസം നേരിട്ടു. മഴയിലും കാറ്റിലും നിരവധി തെരുവ് വിളക്കുകൾ തകർന്നു. ദില്ലി വിമാനത്താവത്തിലെ മൂന്നാമത്തെ ടെർമിനലിൽ വെള്ളം കയറിയതോടെ വിമാന സർവീസുകളെ ബാധിച്ചു. 9 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. നിരവധി ആഭ്യന്തര സർവീസുകളെ മഴ ബാധിച്ചു. ദില്ലിക്ക് പുറമെ ബീഹാറിലും ഉത്തർപ്രദേശിലും മഴ കനക്കുകയാണ്. ബിഹാറിലെ 20 ലധികം ജില്ലകളിൽ മഴക്കെടുതി രൂക്ഷം എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഉത്തർപ്രദേശിൽ വീടുകൾക്ക് പുറമെ ക്ഷേത്രങ്ങളും ശ്മശാനങ്ങളും വെള്ളത്തിനടിയിലായി. ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനങ്ങളിലെ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ ഓറഞ്ച് അലട്ടുകളും ദില്ലിയിൽ റെഡ് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖാപിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.