തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 18നും 25നും ഇടയ്ക്ക് കേരള തീരത്ത് എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.
ഈ മാസം പകുതിയോടെ വേനല്‍ മഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയര്‍ന്ന താപനിലയില്‍ നിന്നും പെട്ടന്ന് മഴയിലേക്ക് മാറും എന്നതിനാല്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ജൂണ്‍ ഒന്നിനോട് അനുബന്ധിച്ചാണ് സാധാരണ കാലവര്‍ഷം എത്താറുള്ളത്.
രാജ്യത്ത് വേനല്‍ മഴ മെയ് മാസത്തെ ശരാശരിയേക്കാള്‍ കുടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മെയ് മാസത്തില്‍ ലഭിക്കുന്ന ദീര്‍ഘകാല ശരാശരി മഴയുടെ 110 ശതമാനത്തിൽ അധികം മഴ ഇത്തവണ ലഭിച്ചക്കും.
കൊടുംചൂടില്‍ വലയുന്ന രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും വേനല്‍ മഴ ആശ്വാസമാകും. ഗുജറാത്ത് മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ ദിനങ്ങള്‍ കൂടിയേക്കാം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ ആറ് വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ കൂടിയേക്കും. അതേസമയം കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും സാധാരണയെ അപേക്ഷിച്ച് കുറവ് മഴയേ ലഭിക്കൂ.
രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ താപനില സാധാരണ നിലയിലോ അതില്‍ താഴെയോ ആയിരിക്കും. ഹിമാലയന്‍ താഴ് വരകള്‍, കിഴക്കന്‍ തീരപ്രദേശങ്ങള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഉഷ്ണതരംഗ ദിവസങ്ങള്‍ വര്‍ധിക്കും.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്രമഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും കാര്‍ഷിക വിളകളുടെ നാശത്തിനും കാരണമായേക്കും. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും പ്രാദേശിക കാലാവസ്ഥ മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.